Monday, October 10, 2011

ചീറ്റിപ്പോയ വെടി


ഞങ്ങള്‍ എം.സി.എ ക്ക് പഠിക്കുമ്പോള്‍ എം.ബി.എ ബാച്ചില്‍ ഒരു മാന്യദ്ദേഹം ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ വിളിപ്പേര് 'അച്ഛന്‍'. പഠിക്കാന്‍ വരുമ്പോഴേ 2 പിള്ളേരുടെ തന്തയായതു കൊണ്ടല്ല അങ്ങേരെ അച്ഛന്‍ എന്നു വിളിക്കാന്‍ കാരണം. ആ കാരണം ചുവടെ...

കയ്യിലിരുപ്പ് കൂടിയതു കൊണ്ടും, ചെറു പ്രായത്തില്‍ തന്നെ മൂപ്പുള്ള കാര്യങ്ങള്‍ ചെയ്തു തീര്‍ത്തത് കൊണ്ടും ബാക്കി കാലം കര്‍ത്താവിനെ സേവിക്കാന്‍ അദ്ദേഹത്തെ വീട്ടുകാര്‍ 'അച്ഛന്‍പട്ടം' പഠനത്തിനായി പള്ളിസെമിനാരിയില്‍ ചേര്‍ത്തു. മനസില്ലാമനസോടെ അച്ഛന്‍ പഠനം തുടങ്ങി. 

അച്ഛന്‍ ബേസിക്കലി ഒരു 'വികാരജീവി' ആയിരുന്നു. പഠനമായാലും, ഭക്ഷണമായാലും, ലഹരിയായാലും അച്ഛന് എന്തെന്നില്ലാത്ത ഒരു അക്രാന്തവും, സ്പീഡും ഉണ്ടായിരുന്നു. 'പയ്യെത്തിന്നാല്‍ പനയും തിന്നാം' എന്ന പഴംചൊല്ല് ഏറ്റവും വല്യ വിഡ്ഢിത്തരമായാണ് അച്ഛന്‍ കണ്ടത്...

അച്ഛന്‍റെ വികാരത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ യുടുബില്‍(youtube) കണ്ട മറ്റൊരു അച്ഛന്‍റെ വീഡിയോ ആണു ഓര്‍മ വന്നത്. അതില്‍ ആരോ അച്ഛനോടു ചോദിച്ചു. 

"അച്ചോ... ഈ മനുഷ്യനു വികാരം എത്ര പ്രായം വരെ കാണും???"

അച്ഛന്‍ (യുടുബച്ചന്‍) പറഞ്ഞ മറുപടി ഇങ്ങനെ.

"കുഞ്ഞാടേ... ഒരുത്തന്‍ മരിച്ചുകഴിഞ്ഞാലും ഒരു 5 മിനിറ്റ്‌ കൂടെ ലതു ലവിടെതന്നെ കാണും".

നമ്മുടെയച്ഛന് അതൊരു 10 മിനിറ്റു കൂടെ കാണും...അതാ മൊതല്‍...

അച്ഛന്‍റെ ആക്രാന്തം പള്ളിയില്‍ സഹിക്കാഞ്ഞതുകൊണ്ടോ അതോ അവിടുത്തെ കന്യാസ്ത്രീകളെ മുഴുവന്‍ അച്ഛന്‍ കവര്‍ ചെയ്തു കഴിഞ്ഞതുകൊണ്ടോ, കുറച്ചു കാലം കഴിഞ്ഞപ്പോള്‍ പള്ളിമതില്‍ ചാടി...

അങ്ങിനെയിരിക്കുമ്പോള്‍ അച്ഛനൊരു ആഗ്രഹം. ഒരു എം.ബി.എ ചെയ്യാന്‍... വെച്ചു പിടിച്ചു ഈറോഡിലെക്ക്... അങ്ങിനെ അച്ഛന്‍ ഞങ്ങളുടെ കൂടെ എത്തി.

എത്തിപ്പെട്ടത് തമിഴ്നാടായതുകൊണ്ട് ഞങ്ങളെല്ലാം അവിടെ ഷാരൂഖ്‌ഖാനും, സല്‍മാന്‍ഖാനും ഒക്കെയായിരുന്നു. അച്ഛന്‍ മൃഷ്ടാന്നം വികാരതരളിതന്‍ ആയിക്കൊണ്ടിരുന്നു. അവസാനം അച്ഛന്‍ ആന്‍ഡ്‌ ബാച്ച് കോഴ്സ് കഴിഞ്ഞു യാത്രയായി. 

ഞങ്ങളവിടെ തന്നെ (M.B.A 2 വര്‍ഷവും M.CA 3 വര്‍ഷവും ആയതു കൊണ്ട്)...

ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അച്ഛന്‍ വീണ്ടുമെത്തി. 'സപ്ലി' എന്ന ഉത്സവം ആഘോഷിക്കാന്‍. അപ്പോഴേക്കും അച്ഛന്‍റെ തട്ടകമൊക്കെ ജൂനിയര്‍സ് ഏറ്റെടുത്തു കഴിഞ്ഞിരുന്നു. 

അവരില്‍ പ്രധാനികള്‍ മൂപ്പരും, നമ്പ്യാരും (രണ്ടും വിളിപ്പേരു തന്നെ)... രണ്ടു പേരും കേരളത്തിന്‍റെ സമാധാനപ്രദേശങ്ങളായ കണ്ണൂര്‍, കോഴിക്കോട് സ്വദേശികള്‍. കള്ളും, ദിനേശ്‌/അരസന്‍ ബീഡികളും മാത്രമുള്ള ഹോസ്റ്റലില്‍ കഞ്ചാവും വെടിയും കൊണ്ട് വന്നവര്‍...

അച്ഛന്‍ വന്നപ്പോഴേ ഈ സമാധാനപ്രിയരെപ്പറ്റി മനസിലാക്കി മെല്ലെ അടുത്ത് കൂടി... "ഡേ.. നിങ്ങളുടെ കെയര്‍ഓഫില്‍ സെറ്റപ്പ് ഉണ്ടെന്നു കേട്ടല്ലോടെ... വല്ലതും നടക്കുമോ???"

ഉടന്‍ മറുപടി വന്നു. "നടക്കുമച്ഛാ.. നടക്കണമല്ലോ.. രാത്രിയാകട്ടെ... അച്ഛന്‍ പോയി പഠിച്ചോ..."

രാത്രിയായതും  ആരോ അച്ഛനോടു ചെവിയില്‍ മന്ത്രിച്ചു... "ലവന്മാരു പീസിനെ ഇറക്കി !!!"

കേട്ടപാതി കേള്‍ക്കാത്തപാതി ലക്ഷ്ഷ്യസ്ഥാനത്തേക്ക് അച്ഛന്‍ പറന്നു... പഠിച്ചുകൊണ്ടിരുന്ന അക്കൌണ്ടന്‍സി പുസ്തകം പല കഷ്ണങ്ങളായി വായുവിലും പറന്നു...ഓടുന്നവഴി വടുതല വാസന്തി, ഓച്ചിറ ശാന്ത, വട്ടപ്പൊയ്യില്‍ ആയിഷ മുതലായ പലരും അച്ഛന്‍റെ മനസ്സില്‍ കയറിയിറങ്ങി. 

ഓടി മുറിയില്‍ കയറി ഇരുട്ടത്ത്‌ തപ്പിത്തടഞ്ഞ് 'ഷൂട്ടിംഗ് ലൊക്കേഷനില്‍' എത്തി... റൂമില്‍ക്കടന്ന അച്ഛന്‍ ആജ്ഞാപിച്ചു.

"കാള്‍ ഗേള്ള്ള്ള്‍..."

എല്ലാവരും ഞെട്ടിത്തിരിഞ്ഞു ചോദിച്ചു.

"എന്ത്????"

ഉടന്‍ വന്നു വിശദീകരണം.

"പെണ്ണിനെ വിളിയെടാ..."

ഓഹ്... ലത്....

അവിടെ ഒരുപറ്റം പിള്ളേരുടെ നടുക്കു പുതപ്പില്‍ പൊതിഞ്ഞ ചരക്കിനെക്കണ്ട അച്ഛന്‍ ആക്രോശിച്ചു... "പോയിനെടാ എല്ലാം!!! പട്ടിക്കെല്ല് കിട്ടിയപോലെ നീയൊക്കെ എന്നാ കാണിക്കുവാ??? പോയേ... പോയേ..."

എല്ലാവരെയും മുറിയില്‍ നിന്നും ഇറക്കി, ഇറാക്ക് ഇറാനെ ആക്രമിക്കുന്നത് പോലെ അച്ഛന്‍ പുതപ്പില്‍ പൊതിഞ്ഞ ചരക്കിനെ പൊതിക്കാന്‍ തുടങ്ങി... നല്ല സഹകരണം... അച്ഛന്‍ വികാരിയച്ചന്‍ ആയിത്തുടങ്ങി... 

കുറച്ചു കഴിഞ്ഞപ്പോള്‍ അച്ഛനെന്തോ പന്തികേട് തോന്നി. ചരക്കിനു നല്ല ആരോഗ്യം. പിന്നെ പ്രതീക്ഷിക്കാത്ത ശരീരഭാഗങ്ങളില്‍ ഒരു മുഴുപ്പും. "എന്തെടി നീയാകെ ഏച്ചു കെട്ടിയത് പോലെ?" 

അതിനുള്ള ഉത്തരം പെട്ടെന്നൊരു ലൈറ്റ് തെളിയുകയും, മുഴുവന്‍ ഹോസ്റ്റല്‍ അന്തേവാസികളും അച്ഛനു ചുറ്റും കൂടി "വികരനൌകയില്‍" എന്നുള്ള പാട്ടു പാടുകയും ആയിരുന്നു. അച്ഛന്‍ പുതപ്പുകെട്ടിലേക്ക് കണ്ണ് തള്ളി നോക്കി. ഞങ്ങളുടെ ക്ലാസ്സ്‌മേറ്റ്‌ ജോയിസ് അതാ ചിരിച്ചുകൊണ്ട് വരുന്നു. അവനാണ് ഇത്തരം കാര്യങ്ങള്‍ക്കു മിടുക്കന്‍. കൂടാതെയൊരു കമന്റും. "എന്നാ അക്രാന്തവാ അച്ചോ???"....

അച്ഛന്‍റെ മുഖമിപ്പോ വൈറ്റ്വാഷ്‌ ചെയ്ത ഭിത്തിപോലെ. ബാക്കിയെല്ലാവര്‍ക്കും ഒരു നല്ല നാടകം വിജയകരമായി പൂര്‍ത്തിയാക്കാന്‍ പറ്റിയ ചാരിതാര്‍ത്ഥ്യം ... 

രചന: ജോയിസ് ആന്‍ഡ്‌ ക്രൂ (ഞങ്ങളെല്ലാവരും)

അവതരണം: മൂപ്പര്‍, നമ്പ്യാര്‍, ജോയിസ്

പശ്ചാത്തല സജ്ജീകരണം : മൂപ്പര്‍, നമ്പ്യാര്‍ 

അഭിനയിച്ചവര്‍: അച്ഛന്‍ (വികാരിയച്ചന്‍), ജോയിസ് (വെടി), മൂപ്പര്‍, നമ്പ്യാര്‍ (ബ്രോക്കെര്‍സ് അഥവാ മാമാസ്)

ചമ്മിപ്പരവശനായ അച്ഛന്‍ ഇറങ്ങിയോടി. പോകുന്നവഴി പറയുന്നതു കേട്ടു. "ഒരുമാതിരി കോണാത്തിലെ പരിപാടി കാണിക്കരുത് &#$&^&@^ മക്കളേ..."  

പിന്നെ പൊടി പോലുമില്ലായിരുന്നു കണ്ടു പിടിക്കാന്‍... ഒരു ചീറ്റിപ്പോയ വെടിയുടെ മണം മാത്രം!!!

ഓടുന്ന വഴി സന്ദര്‍ഭത്തിനനുസരിച്ചെന്നോണം തൊട്ടടുത്ത അമ്പലത്തില്‍ നിന്നുമൊരു അനൌന്‍സ്മെന്‍റ്.

പെരിയ വീട്ടില്‍ ഭഗീരഥന്‍ പിള്ളയ്.... പെരിയ വെടി 4... ചിന്ന വെടി 2...

3 comments:

  1. "ഇറാക്ക് പലസ്തീന്‍കാരെ ആക്രമിക്കുന്നത് പോലെ"

    ഉദ്ദേശിച്ചത് ഇസ്രായേല്‍ ആണോ ?

    ഏതായാലും കൊള്ളാം

    ReplyDelete
  2. @ഐടി ബുജി : ഇറക്കി, ഇറാക്ക് പലസ്തീന്‍കാരെ ... ഇറക്കി & ഇറാക്ക് എന്ന പ്രാസം കിട്ടാന്‍വേണ്ടി മാത്രം ഇട്ടതാപ്പാ :)

    ReplyDelete